സരിത നായരും ശ്രീധരന്‍നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് സരിതയുടെ മുൻ ഡ്രൈവറുടെ മൊഴി
കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ പ്രതി സരിത നായരും ശ്രീധരന്‍ നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് സരിതയുടെ മുൻ ഡ്രൈവറുടെ മൊഴി. മന്ത്രി കെ എം മാണി കോഴവാങ്ങിയത് കണ്ടെന്ന് ബിജു രമേശിന്റെ ഡ്രൈവറുടെ മൊഴി വന്നതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് സരിതയുടെ മുന്‍ ഡ്രൈവര്‍ സന്ദീപിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന മൊഴി സോളാര്‍ കമ്മീഷനു മുന്‍പാകെ നല്‍കിയത്. മുഖ്യമന്ത്രിയെ കാണാന്‍ തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നും കേസിലെ പ്രതികൂടിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ജോപ്പനാണ് ഇതിന് അവസരം ഉണ്ടാക്കിയതെന്നും സന്ദീപ് മൊഴിയില്‍ പറയുന്നുണ്ട്.
സരിതയുടെ ടീം സോളാറിലെ മുന്‍ ജീവനക്കാരി വിമലയും കമ്മീഷന്‍ മുമ്പാകെ നിര്‍ണായക മൊഴി നല്‍കി. മുന്‍ മന്ത്രിയായിരുന്ന ഗണേഷ് കുമാറിനെയും കൊച്ചി മേയര്‍ ടോണി ചെമ്മണിയേയും സരിതയ്‌ക്കൊപ്പം കാണാന്‍ ചെന്നതായിട്ടാണ് വിമലയുടെ മൊഴി. ഇരുവരുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും മൊഴിയിലുണ്ട്. സരിതയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ശ്രീധരന്‍ നായര്‍ക്കൊപ്പം തന്നെ സരിത കണ്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്.