മലബാർ സിമന്റസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് വി.എസ്.
മലബാര്‍ സിമന്റ്സിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കുവിടണമെന്നു പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
രസ്യവിമര്‍ശനം ഏറ്റുവാങ്ങി രണ്ടുദിവസത്തെ മൗനത്തിനുശേഷമാണു സിബിഐ അന്വേഷണ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്ത് വന്നത്.എളമരം കരീമിനെതിരായ രഹസ്യമൊഴി പുറത്തുവന്നയുടനെ തന്നെ വി.എസ്. അച്യുതാനന്ദൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഒപ്പം എളമരം കരീമിനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന പ്രമേയവും സെക്രട്ടേറിയറ്റ് പാസാക്കി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണ ആവശ്യവുമായി വീണ്ടും വിഎസ് രംഗത്തെത്തുന്നത്.
മലബാര്‍ സിമന്‍റ്സിലെ ജീവനക്കാരന്‍ ശശീന്ദ്രന്‍റെ മരണം സംബന്ധിച്ച കേസില്‍ അഴിമതി വിഷയം ഉള്‍പ്പെട്ടിട്ടില്ല. ശശീന്ദ്രന്‍റെയും കുട്ടികളുടെയും മരണം സംബന്ധിച്ചാണ് സി.ബി.ഐ അന്വേഷണം നടന്നത്. അഴിമതി സി.ബി.ഐ പ്രത്യേകം അന്വേഷിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.