രൂപേഷും ഷൈനയും കേരള പൊലീസ് കസ്റ്റഡിയിൽ
അറസ്റ്റിലായ മലയാളി മാവോയിസ്റ്റ് ദമ്പതിമാരായ രൂപേഷിനേയും ഭാര്യ ഷൈനയേയും ചോദ്യം ചെയ്യലിനായി പത്തു ദിവസത്തേക്ക് എറണാകുളം അഡിഷണൽ സെഷൻസ് കോടതി കേരള പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും ജൂൺ രണ്ടാം തീയതി ഇരുവരേയും വീണ്ടും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
അഭിഭാഷകരുടെ സാന്നിദ്ധ്യത്തിൽ മാത്രമെ പ്രതികളെ ചോദ്യം ചെയ്യാവു എന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചു.ഇവരെ ചോദ്യം ചെയ്യുന്ന സമയം മുന്‍കൂട്ടി അവരുടെ അഭിഭാഷകനെ അറിയിക്കണമെന്നും എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി.
ആന്ധ്രാ സ്വദേശിയായ മല്ലരാജ റെഡ്ഢിക്കും ഭാര്യ ബിച്ച സുഗണയ്ക്കും പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് ഒളിവിൽ താമസിക്കാൻ സഹായിച്ചു എന്നാണ് രൂപേഷിനും ഷൈനയ്ക്കുമെതിരായ കേസ്. ഇതിൽ ആണ് ഇവരെ ചോദ്യം ചെയ്യുക .