വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിന്‍റെ ദേഹത്തുകൂടി കാർ കയറ്റി ഇറക്കിയ ഭാര്യയ്ക്ക് മൂന്നരവർഷത്തെ തടവ്
23 May 2015
ഫോണിക്സ്: ഭര്‍ത്താവിന്‍റെ ദേഹത്തുകൂടി കാർ കയറ്റി ഇറക്കിയ ഭാര്യയ്ക്ക് മൂന്നരവർഷത്തെ തടവ് ശിക്ഷ. ആരിസോണയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹോളി നിക്കോളാസ് സോളമന്‍ എന്ന 31 കാരിക്കാണ് ശിക്ഷ കിട്ടിയത്. 2012 നവംബര്‍ 10നായിരുന്നു സംഭവം. നവംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡാനിയല്‍ വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് നടന്ന തര്‍ക്കമാണ് ഇത്തരത്തില്‍ ഒരു സംഭവത്തിലേക്ക് നയിച്ചത്. പീഡനത്തിന്‍റെ വകുപ്പ് ചുമത്തിയാണ് കേസ്. 36 കാരനായ ഭര്‍ത്താവ് ഡാനിയല്‍ സോളമന്‍ ഇപ്പോഴും നടു തകര്‍ന്ന് കിടപ്പിലാണ്.