കതിര്‍മണ്ഡപത്തില്‍ വെച്ച് വധു വരന്റെ കരണത്തടിച്ചു
നെടുമങ്ങാട്: കതിര്‍മണ്ഡപത്തില്‍ വെച്ച് വധു വരന്റെ കരണത്തടിച്ചു. തിങ്കളാഴ്ച രാവിലെ വിവാഹ മുഹൂർത്തത്തിന് നെടുമങ്ങാടിന് സമീപമുള്ള കല്യാണമണ്ഡപത്തിൽ വെച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിൽ കല്യാണമണ്ഡപത്തില്‍ കൂട്ടയടി നടന്നു.
ഉഴമലയ്ക്കല്‍ സ്വദേശിനിയും പനവൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തസമയത്തിന് തൊട്ടുമുമ്പ് വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചു. വരന്റെ മാതാപിതാക്കളുടെ കാല്‍തൊട്ട് വണങ്ങാന്‍ പറഞ്ഞപ്പോള്‍ വധു വിസമ്മതിച്ചു.
തുടര്‍ന്ന് ഇടതുകാല്‍വെച്ച് കതിര്‍മണ്ഡപത്തിലേക്ക് കയറിയ വധു മണ്ഡപത്തില്‍ ഇരിക്കുകയായിരുന്ന വരന്റെ ചെകിട്ടത്ത് തുരുതുരെ അടിച്ചു. കതിര്‍മണ്ഡപത്തിലിരുന്ന വിളക്കും പൂജാസാധനങ്ങളും എടുത്ത് ദൂരേക്കെറിയുകയും ചെയ്തു. വധുവിനായി കൊണ്ടുവന്ന കല്യാണപ്പുടവ സദസിനു നേരെ വലിച്ച് എറിഞ്ഞു.
ഇതേത്തുടര്‍ന്ന് പ്രകോപിതരായ വരന്റെ ബന്ധുക്കള്‍ വധുവിന്റെ ബന്ധുക്കളുമായി വാക്കുതര്‍ക്കം കൂട്ടയടിയിൽ കലാശിച്ചു. തുടര്‍ന്ന് കൂട്ടയടിയായി. കല്യാണത്തിനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസെത്തി വരന്റെയും വധുവിന്റെയും ബന്ധുക്കളെ സ്റ്റേഷനില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തി. വധുവിന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്കാമെന്ന ഉറപ്പിന്മേല്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.