2050 ൽ ഇന്ത്യ മുസ്ലീം രാജ്യമാകാതിരിക്കാൻ ഹിന്ദുക്കൾ കുട്ടികളുടെ എണ്ണം കൂട്ടണം ഘര്‍വാപസി പിന്‍തുടരണം- വിഎച്ച്പി
ദില്ലി: 2050 ആവുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യ മാറാതിരിക്കാൻ വിഎച്ച്പി മുന്നിട്ടിറങ്ങുന്നു. ഇതിനായി ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ഘര്‍വാപസി പിന്‍ തുടരുകയും ചെയ്യണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ ഉത്തരവ്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് 2050 തോടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയെ മറികടക്കുമെന്ന പറയുന്നത്. ഹിന്ദു കുടുംബങ്ങള്‍ കുട്ടികള്‍ ഒന്നോരണ്ടോ മതിയെന്ന കാര്യത്തില്‍ ഉറച്ചു നിന്നാല്‍ ഈ സ്ഥിതി കയ്യില്‍ വരുമെന്നും കുട്ടികളുടെ എണ്ണത്തിന്റെ കാര്യം മാതാപിതാക്കളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ഘര്‍വാപസി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഹിന്ദു കുടുംബനാഥന്മാര്‍ ചെയ്യേണ്ടത്. കുടുംബത്തിന് ഒരു കുട്ടിയെന്ന നിലപാട് ഹിന്ദു കുടുംബങ്ങള്‍ പിന്തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ രാജ്യം പിടിച്ചെടുക്കും. കുട്ടികള്‍ എത്ര വേണമെന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും രാജ്യം ഇനിയും വിഭജിക്കപ്പെടാനാകില്ലെന്ന് വി എച്ച് പി പ്രതികരിച്ചു.
ലോകത്തെവിടെയാണെങ്കിലും ജനസംഖ്യാപരമായി അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനായി സന്താനോല്‍പ്പാദനത്തിനായുള്ള സഹായം സര്‍ക്കാരാണ് നല്‍കേണ്ടതെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.