100 രൂപ പണിക്കൂലി ചോദിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
ലക്‌നൗ: 100 രൂപ പണിക്കൂലി ചോദിച്ചതിന്റെ പേരില്‍ തൊഴിലാളിയെ അടിച്ചുകൊന്നു. ആഗ്രയിലെ കത്ര വസിര്‍ഖാനിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദളിത് യുവാവായ പപ്പു എന്ന നാല്‍പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രവർത്തിച്ച റിട്ട മേജറുടെ ചെറുമകന്‍ ജയകൃഷ്ണൻ ഒളിവിലാണ്. ക്ഷേത്രപരിസരത്തുളള ഭൂമിയില്‍ പണിയെടുത്ത ശേഷം വേതനത്തിന്റെ പേരില്‍ പപ്പുവും ജയകൃഷ്ണനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി.
ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ഒടുവില്‍ കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. ജയകൃഷ്ണന്‍ സംഘം ചേര്‍ന്നാണ് പപ്പുവിനെ ആക്രമിച്ചത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പപ്പുവിന്റെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ ഇരുചക്രവാഹനങ്ങള്‍ത്ത് തീവെച്ചു. ജയകൃഷ്ണനെ തെരഞ്ഞെത്തിയ പ്രതിഷേധക്കാര്‍ റിട്ട മേജറെയും മര്‍ദ്ദിച്ചു. പ്രതിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.