സഹോദരനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവതി ശവസംസ്ക്കാരത്തിനിടെ എഴുന്നേറ്റു
കെയ്റോ: സഹോദരനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവതി ശവസംസ്ക്കാരത്തിനിടെ എഴുന്നേറ്റു. ആഴ്ചകൾക്ക് മുമ്പ് കെയ്റോയിലാണ് സംഭവം നടന്നത്. ശവക്കല്ലറയില്‍ നിന്നും എഴുന്നേറ്റ യുവതി പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കള്‍ക്കെതിരെ മൊഴി നല്കി. അമ്മാവനും സഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും. മരിച്ചെന്ന് കരുതി ശവസംസ്ക്കാരം നടത്താനൊരുങ്ങിയെന്നും 31കാരി പരാതിയിൽ പറഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് സഹോദരനേയും അമ്മാവനേയും അറസ്റ്റ് ചെയ്തു.
ഇരുവരേയും കോടതിയിൽ വിചാരണക്ക് എത്തിച്ചപ്പോൾ യുവതി മൊഴിമാറ്റി. തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അവര്‍ പറഞ്ഞു. വിചാരണവേളയിൽ അമ്മാവനും സഹോദരനും അനുകൂലമായി യുവതി മൊഴി നല്‍കിയതോടെ കോടതിയില്‍ അമ്മാവനേയും സഹോദരനേയും വെറുതെ വിട്ടു. വിവാഹമോചിതയായ യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പുമണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വധിക്കാൻ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു.