യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എമിഗ്രേഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
ബെംഗളൂരു: ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എമിഗ്രേഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ ഓഫീസര്‍ വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. മക്കാവുവിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരിയോടാണ് എമിഗ്രേഷന്‍ ഓഫീസര്‍ മോശമായി പെരുമാറിയത്.
എമിഗ്രേഷന്‍ ഓഫീസര്‍ മോശമായ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചെന്നും പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നുമാണ് ബെംഗളൂരു സ്വദേശിനിയുടെ പരാതി. ഹോങ്കോങ്ങില്‍നിന്ന് മടങ്ങിയെത്തിയ യുവതി ന്യൂഡല്‍ഹിയിലെ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസിനെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും സമീപിച്ചുവെങ്കിലും പരാതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രാലയം പോലീസില്‍ പരാതി നല്‍കാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.