പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചതായി സൂചന
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചതായി സൂചന. പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ കെ.എം മാണിയും പി.ജെ.ജോസഫും മുഖ്യമന്ത്രിയെ കണ്ടു. കേരളാ കോൺഗ്രസ് എം.എൽ.എമാരുടെ യോഗം മാണിയുടെ വസതിയിൽ ചേർന്ന ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജോര്‍ജ് മാണിക്കെതിരായി നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നും, പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പിന്മാറ്റമുണ്ടായില്ലെന്നും യോഗം വിലയിരുത്തി.ജോർജിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യതയും ഐക്യവും നഷ്ടപ്പെടുമെന്നും എം.എൽ.എമാർ യോഗത്തിൽ മാണിയെ ധരിപ്പിച്ചു.
യുഡിഎഫന്റെ യോഗങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോര്‍ജിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും മാണി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് മാണിയും മുഖ്യമന്ത്രിയും പ്രതികരിച്ചില്ല.