പ്രധാനമന്ത്രി വി.കെ സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു

single-img
25 March 2015

general_vk_singhപ്രധാനമന്ത്രി നരേന്ദ്ര മോഡി  വിദേശകാര്യ സഹമന്ത്രി വി.കെ  സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. പാക്കിസ്ഥാന്‍റെ ദേശീയ ദിനഘോഷത്തില്‍ വി.കെ സിംഗ് പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.  സംഭവത്തില്‍ അനാവശ്യവിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്ന് പ്രധാമന്ത്രി വി.കെ സിംഗിനോട് പറഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ഡല്‍ഹിയിലെ ഡല്‍ഹിയിലെ പാക് എംബസിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രിയ വി.കെ സിംഗ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ ചടങ്ങില്‍ സംബന്ധിച്ചത് പൂര്‍ണമനസോടെയായിരുന്നില്ലെന്നും വെറുപ്പോടെയായിരുന്നെന്നും വി.കെ സിംഗ് ട്വീറ്റ് ചെയ്തു.

ഇതേത്തുടര്‍ന്ന് വി കെ സിംഗ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വി കെ സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചത്. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ വി.കെ. സിംഗ് നിഷേധിച്ചു.