‘ഷിര്‍ദി സായി ബാബ കറതീര്‍ന്ന മുസ്ലീം, മാട്ടിറച്ചി കഴിക്കുന്നയാൾ’- ഷിര്‍ദി സായി ബാബയെ രൂക്ഷമായി വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി
ന്യൂഡല്‍ഹി: ഷിര്‍ദി സായി ബാബയെ രൂക്ഷമായി വിമര്‍ശിച്ച് ദ്വാരകാ പീഠത്തിലെ ശങ്കചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്ത്. സായി ബാബ കറതീര്‍ന്ന മുസ്ലീമായിരുന്നുവെന്നും മാട്ടിറച്ചി കഴിക്കുന്ന ആളായിരുന്നു വെന്നും സ്വരൂപാനന്ദ പറഞ്ഞു. മരിച്ചവര്‍ക്ക് വേണ്ടി ബാബ ‘ഫത്തീഹ’ വായിച്ചിരുന്നതായും സ്വാമി വിമര്‍ശിക്കുന്നു.
‘എല്ലാവരുടെകയും യജമാനന്‍ ഒരാളാണ്’ എന്ന വാക്കുകള്‍ ഗുരു നാനാക്കിന്റേതാണ് എന്നും സായിബാബയുടേതല്ല എന്നും സ്വാമി അഭിപ്രായപ്പെട്ടു. ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളില്‍ സായി ബാബയുടെ ചിത്രം പതിച്ച് സായി ട്രസ്‌റ്റ് ധനസമാഹരണം നടത്തുകയാണ്. ട്രസ്‌റ്റ് നൂറാം വാര്‍ഷികത്തിന് 1200 കോടി രൂപയുടെ ആഘോഷങ്ങള്‍ക്കാണ് പദ്ധതി.
ഈ പണം മഹാരാഷ്‌ട്രയിലെ പാവപ്പെട്ട കര്‍ക്ഷകരുടെ ഉന്നമനത്തിനായി സായി ട്രസ്‌റ്റ് ചെലവഴിക്കണം. ട്രസ്‌റ്റ് ജനങ്ങളില്‍ നിന്ന് സമാഹരിച്ച 13 ബില്യണ്‍ രൂപ 13 ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും സ്വരൂപാനന്ദ പറഞ്ഞു.
നേരത്തെ അജ്‌മീര്‍ ദര്‍ഗയിലും താജ്‌മഹലിലും ശിവലിംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും മുസ്ലീം ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പളളികള്‍ നിര്‍മ്മിക്കുകയായിരുന്നുവെന്നും സ്വരൂപാനന്ദ പറഞ്ഞത് വിവാദമായിരുന്നു.