വനിത എം എൽ എമാരെ ചാവേറുകൾ എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് വി.എസ്

single-img
23 March 2015

downloadനിയമസഭയിൽ വനിത എം എൽ എമാരെ പ്രതിപക്ഷം ചാവേറുകളാക്കി എന്ന് പറയാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . വനിതാ എം.എൽ.എമാരെ ചാവേറുകളാക്കി എന്നു പറയുന്നവർ ഗാന്ധിജിയുടെ ആത്മകഥ വായിക്കണം. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷാ സോണിയാ ഗാന്ധി അടുത്തിടെ രാഷ്ട്രപതി ഭവനിലേക്കും കൽക്കരി കേസിൽ പ്രതിയായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പിന്തുണച്ചും മാർച്ച് നടത്തിയില്ലേ. അവരെയൊക്കെ ചാവേർ എന്നാണോ വിളിക്കേണ്ടത്. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ മാറ്റി പകരം പ്രിയങ്കയെ വേണമെന്ന് പറയുന്നവരാണ് ചാവേർ എന്നു വിളിക്കുന്നതെന്നും വി.എസ് പറഞ്ഞു.

എം.എൽ.എമാരെ കുറിച്ച് മാണി നടത്തിയ പ്രസ്താവന അവരോടുള്ള അവഹേളനമാണ്. ഇതിന് നാട്ടിലുള്ള ചികിത്സ എന്താണെന്ന് താൻ പറയുന്നില്ല. വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തവർക്കെതിരെ ക്രിമനൽ ചട്ടപ്രകാരം കേസെടുക്കാൻ സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .