എസ്.എസ്.എല്‍.സി. പരീക്ഷ ഒമ്പതിന്,ഫലപ്രഖ്യാപനം ഏപ്രില്‍ 16ന്

single-img
5 March 2015

downloadഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഒമ്പതിന് തുടങ്ങി 21ന് തീരും. 31ന് തന്നെ മൂല്യനിര്‍ണയം തുടങ്ങും. ഏപ്രില്‍ 16ന് ഫലപ്രഖ്യാപനം. നടത്തും . പരീക്ഷയെഴുതാന്‍ 4,68,495 കുട്ടികള്‍. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

2861 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. 3506 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലും പരീക്ഷയെഴുതും. ഗള്‍ഫില്‍ ഒമ്പത് സെന്ററുകളിലായി 465 കുട്ടികള്‍ പരീക്ഷയെഴുതും. ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 1128 കുട്ടികള്‍ പരീക്ഷയ്ക്കിരിക്കും.

മലപ്പുറം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതുന്നത്; കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്; 26446 പേര്‍. ഫലപ്രഖ്യാപനം ഏപ്രില്‍ 16 ന് തന്നെ നടത്താന്‍ ക്യാമ്പുകളുടെ എണ്ണം കൂട്ടും. സാമൂഹ്യപാഠം, കണക്ക് പരീക്ഷകള്‍ ഒരുമിച്ച് വന്നതിനാല്‍ ടൈംടേബിളില്‍ മാറ്റം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല.