അന്നേ അവനൊരു വഴക്കാളിക്കുട്ടി, ലോകം വെറുക്കുന്ന ജിഹാദി ജോണിനെപ്പറ്റി അധ്യാപികയ്ക്ക് പറയാനുള്ളത്

single-img
3 March 2015

jihadi-john_3051871bഇവന്‍ ഇത്രയും ക്രൂരനായിരുന്നോ…………ജിഹാദി ജോണ്‍ എന്ന പേരിനെ ഇന്ന് ലോകം വെറുക്കുകയാണ്. തലയറുക്കല്‍ ഒരു ഹരമാക്കി മാറ്റിയ ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ പിന്നിട്ട വഴികള്‍ ചികഞ്ഞെടുക്കുകയാണ് ലോകമാധ്യമങ്ങള്‍.

 

ലോകത്താകമാനമുള്ള ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചുകൂട്ടുന്ന ജിഹാദി ജോണ്‍ (മുഹമ്മദ് എംവായിസ്) എന്ന കൊടുംഭീകരന്റെ സ്‌കൂള്‍ പഠനകാലത്തെപറ്റി പ്രധാനാദ്ധ്യാപിക ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ബി.ബി.സി റേഡിയോക്കനുവദിച്ച അഭിമുഖത്തിലാണ് നോര്‍ത്ത് ലണ്ടനിലെ ക്വിന്റിന്‍ കിനാസ്റ്റണ്‍ അക്കാദമിയിലെ മുന്‍ പ്രധാനാദ്ധ്യാപികയായിരുന്ന ജോ ഷട്ടറിന്റെ അഭിപ്രായ പ്രകടനം.

 

അധികാമാരും കൂട്ടിനില്ലാത്ത ഒരു വഴക്കാളിക്കുട്ടിയാണ് എംവായിസ് എന്നാണ് അദ്ധ്യാപിക പറയുന്നത്. കുട്ടിക്കാലത്ത് എംവായിസിന്റെ വികൃതിത്തരങ്ങള്‍ തീര്‍ക്കാനെ നേരമുണ്ടായിരുന്നൂവെന്ന് ജോ പറയുന്നു. നീണ്ട സൗഹൃദവും ആരുമായുണ്ടായിരുന്നില്ല, എന്നാല്‍ കഠിനാധ്വാനിയായിരുന്നുവെന്നും അന്നെ ആ കുട്ടിയെപ്പറ്റി ശുഭ പ്രതീക്ഷയില്ലായിരുന്നവെന്നും അദ്ധ്യാപിക പറയുന്നു.

 

ദേഷ്യപ്പെടുന്ന പ്രകൃതമായിരുന്നു എംവായിസിന്. ഒന്നാം ക്ലാസില്‍തന്നെ മിക്ക കുട്ടികളുമായും എംവായിസ് അടിപിടികൂടുമായിരുന്നുവെന്നും ടീച്ചര്‍ പറയുന്നു. അതേസമയം സ്‌കൂളില്‍വെച്ചാണോ എംവായിസിന് തീവ്രചിന്താഗതി കൈവന്നതെന്നതിനെപ്പറ്റി അറിയില്ലെന്നും അധ്യാപിക വ്യക്തമാക്കി.