രാഷ്ട്രീയ കേരളം ആകാംഷയുടെ മുള്‍മുനയില്‍, വി.എസിന്റെ മനസ്സിലെന്ത്?

single-img
23 February 2015

vsവി.എസ് മനസ്സില്‍ കണക്ക് കൂട്ടുന്നതെന്ത് ? ആ മനസ്സിലിരിപ്പ് സ്വന്തം വിശ്വസ്തര്‍ക്ക് പോലും അറിയില്ല എന്നതാണ് സത്യം. അപ്പോള്‍ രാഷ്ട്രീയ കേരളത്തിന് ഇത് ആകാംഷയുടെ മണിക്കൂറുകളാണ്. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്ത് പിരിമുറക്കത്തിന്റെയും. ഇന്ന് രാവിലെ 11 മണിയോടെ വി.എസ് മാധ്യമങ്ങളെ കാണുന്നതോടെ ഈ പിരിമുറക്കത്തിന് ഒരു അന്ത്യമാകുമെന്ന് പ്രതീക്ഷിക്കാം.

വി.എസ് ആലപ്പുഴയിലേക്കു മടങ്ങുമോ എന്ന ആകാംക്ഷയിലാണ് ഏവരും. സമ്മേളനത്തിലേക്കു മടങ്ങണമെന്നു പാര്‍ട്ടി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ വാക്കുകള്‍ വി.എസിന് ഒരു അന്ത്യശാസനം തന്നെയാണ്. രാവിലെ 11 മണിയോടെ മാധ്യമങ്ങളെ കാണുന്നതിനാല്‍ വി.എസ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. സി.പി.എം സംസ്താന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്നതേ ഇനി അറിയാനുള്ളൂ.

അതേസമയം വി.എസ്. പങ്കെടുക്കുമോയെന്ന കാര്യത്തില്‍ പിബി അംഗങ്ങള്‍ക്ക് പോലും ഇതുവരെ സ്ഥിരീകരണമില്ല. വി.എസിന് ഒരു ഇടം ഇപ്പോള്‍ കേന്ദ്രം ഇടപെട്ടു നല്‍കിയിരിക്കുകയാണ്. വി.എസിന്റെ എല്ലാം ആവശ്യങ്ങളും അംഗീകരിച്ച് തരാന്‍ കഴിയില്ലെന്ന് പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു.

നേരത്തെ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കാന്‍ വി.എസ് തീരമാനിച്ചിരുന്നെങ്കിലും പിന്നീട് അതില്‍നിന്നു പിന്മാറി. തനിക്കെതിരായ പരാമര്‍ശനം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്ത സാഹചര്യത്തിലാണ് വി.എസ് അത്തരത്തിലൊരു തീരുമാനമെടുത്തത്.