മനുഷ്യന്‍ പരിണമിച്ച് കുരങ്ങനായി മാറിയവനാണ് എം. സ്വരാജെന്ന് അഡ്വ. ജയശങ്കര്‍

single-img
23 February 2015

1387264552_1387264552_Advt.-Jayasankarസി.പി.എം. സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ വി.എസ്. അച്യുതാനന്ദനെ നിശിതമായി വിമര്‍ശിച്ച ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ രംഗത്ത്. വി.എസ്. അച്ചുതാനന്ദന് എന്ത് പാരമ്പര്യമാണുള്ളതെന്ന സ്വരാജിന്റെ ചോദ്യത്തിന് എം. സ്വരാജിന്റെ അച്ഛന്‍ വള്ളിനിക്കറിട്ട് നടക്കുന്ന കാലത്ത് പാര്‍ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന ആളാണ് വി.എസെന്നും ആ വിഎസിനെ പുറത്താക്കാന്‍ സ്വരാജ് വരുന്നത് അപഹാസ്യമാണെന്നും ജയശങ്കര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലാണ് ജയശങ്കര്‍ കടുത്ത പദപ്രയോഗങ്ങള്‍ കൊണ്ട് സ്വരാജിനെതിരെ ആഞ്ഞടിച്ചത്. മനുഷ്യന്‍ പരിണമിച്ച് കുരങ്ങനായി മാറിയവനാണ് എം. സ്വരാജെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെയൊ എം. സ്വരാജിന്റെയൊ പടം വെച്ചാല്‍ വോട്ട് കിട്ടില്ല എന്നെല്ലാര്‍ക്കും അറിയാം. വി.എസ്. അച്ചുതാനന്ദനെ പാര്‍ട്ടിക്ക് ആവശ്യമുള്ളതുകൊണ്ടാണ് പുറത്താക്കാത്തത്. സ്വരാജിനെ കൊണ്ട് വി.എസിനെ ഒറ്റുകാരന്‍ എന്ന് വിളിപ്പിക്കുന്ന പിണറായിയാണ് യഥാര്‍ത്ഥ ഒറ്റുകാരനെന്ന് ജയശങ്കര്‍ പറഞ്ഞു.

ചാടിക്കളിക്കെടാ കുഞ്ഞിരാമാന്ന് പറയുമ്പോല്‍ ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങനാണ് സ്വരാജെന്നും ഇത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് രോമാഞ്ചമുണ്ടാകുമെങ്കിലും പാര്‍ട്ടിക്ക് ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റോഡുകളില്‍ ഇറങ്ങി നടന്നാല്‍ നാട്ടുകാര്‍ സ്വരാജിന്റെ താടിക്ക് തട്ടുമെന്നും അദ്ദേഹം സൂചിപപ്പിച്ചു.