‘ഞാന്‍ മടുത്തു ഇനിയെന്തിന് കാത്തുകിടക്കണം’, വിശ്വസ്തരോട് മനസ്സുതുറന്ന് വി.എസ്

single-img
22 February 2015

vsഎല്ലാം മടുത്തു എന്ന പ്രതീതിയോടെയാണ് വി.എസ് തന്റെ വിശ്വസ്തര്‍ക്ക് മുമ്പില്‍ മനസ്സ് തുറന്നത്. ഞാന്‍ എന്തിന് ആലപ്പുഴയില്‍ കാത്തുകിടക്കണം, മറ്റുള്ളവരുടെ ഔദാര്യത്തിന് വേണ്ടിയോ? എല്ലാം അനുരഞ്ജനശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വി.എസ് തന്റെ മനസ്സിലുള്ളത് വിശ്വസ്തരുമായി പങ്കുവെച്ചത്.

കാത്തുകെട്ടി കിടന്നിട്ട് എന്ത് കാര്യമെന്നാണ് വിഎസ് വിശ്വസ്തരോട് ചോദിച്ചത്.  ഔദാര്യത്തിന് കാത്തു നില്‍ക്കുകയാണെന്ന് ജനം കരുതുമെന്നും വി എസ് തുറന്നുപറയുന്നു. ഇന്നലെ രാത്രി തന്നെ വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. രാവിലെ മകന്‍ അരുണ്‍കുമാറിനോട് ചോദിച്ചിട്ടാകാം യാത്രയെന്ന് വിഎസ് തീരുമാനമെടുക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിനോടൊപ്പം സമ്മേളനത്തില്‍ പ്രതിനിധികളും തള്ളിപറഞ്ഞതോടെയാണ് ഇന്നലെ വിഎസ് സമ്മേളനവേദി വിട്ടിറങ്ങിയത്. താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു എന്ന സ്ഥിതിവിശേമാണ് നിലനില്‍ക്കുന്നത് എന്നും ആലപ്പുഴ സമ്മേളനത്തോടെ വി.എസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതോടെ സമ്മേളനം ബഹിഷ്‌കരിച്ച് ഇനി എന്ത് എന്ന ചോദ്യം അവശേഷിപ്പിച്ച് വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.