അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് ജയം
ഡെന്‍ഡെന്‍: ലോകക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് ജയം. ആവേശകരമായ മത്സരത്തിൽ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിസാര പെരേരയാണ് (26 പന്തില്‍ 47) ശ്രീലങ്കയെ വിജയതീരത്ത് എത്തിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 232/10 (49.4); ശ്രീലങ്ക- 236/6 (48.2).
51 ന് നാല് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ സെഞ്ച്വറി നേടിയ ജയവര്‍ധനെയും 100 (120), ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും 44 (81) കരകയറ്റുകയായിരുന്നു. എന്നാല്‍ ഇവര്‍ അടുത്തടുത്ത് പുറത്തായതോടെ ശ്രീലങ്ക വീണ്ടും പ്രതിരോധത്തിലായി.
നാലിന് 177 എന്ന നിലയില്‍ നിന്ന് ആറിന് 178 എന്ന നിലയിലേക്ക് ലങ്ക കൂപ്പുകുത്തി. എന്നാല്‍ തിസാര പെരേരയും ജീവന്‍ മെന്‍ഡിസും (9) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തോറ്റ ശ്രീലങ്കയുടെ ആദ്യ ജയമാണിത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.4 ഓവറില്‍ 232 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. അഫ്ഗാനായി അസ്ഗര്‍ സ്റ്റാനിസ്ഗായ് (54) അര്‍ധസെഞ്ച്വറി നേടി. ഷെമിയുള്ള ഷെന്‍വാരി (38), മിര്‍വയ്‌സ് അഷ്‌റഫ് (28), ജാവേദ് അഹ്മദി (24), മുഹമ്മദ് നബി (21) തുടങ്ങിയവരാണ് അഫ്ഗാന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയവര്‍.