വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി; പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും
22 February 2015
ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രാവിലെ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. അതിനിടെ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ആലപ്പുഴയിലെ സ്വവസതിയില്‍ വിശ്രമ ജീവിതം നയിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പാര്‍ട്ടിക്കുമുന്നില്‍ വിഎസ് ഏതാനും ഉപാധികൾ വച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ മാത്രമേ അദ്ദേഹം ആലപ്പുഴയ്ക്കുമടങ്ങു.
വി.എസിനെ സമ്മേളനവേദിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇന്നലെ പരാജയപ്പെട്ടിരുന്നു. തനിക്കെതിരേയുള്ള പ്രമേയം പരസ്യപ്പെടുത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നീക്കത്തിനെതിരെ നടപടി വേണമെന്നതടക്കം വി.എസിന്റെ ആവശ്യങ്ങള്‍ ഇതുവരെ പാര്‍ട്ടി അംഗീകരിച്ചിട്ടില്ല.