വീട്ടിലേക്ക് മടങ്ങിയ സഹോദരനേയും സഹോദരിയേയും കമിതാക്കളാണെന്നാരോപിച്ച് സദാചാര സദാചാര ഗുണ്ടകൾ തല്ലിചതച്ചു

single-img
21 February 2015

3601948593_Kozhikod-21-2-2015മുക്കത്ത് സഹോദരങ്ങള്‍ക്കു നേരെ സാദാചാര ഗുണ്ടകളുടെ ആക്രമണം.കമിതാക്കൾ എന്ന് ആരോപിച്ചായിരുന്നു സദാചാര ഗുണ്ടകളുടെ വിളയാട്ടം.സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മറ്റു രണ്ടു പേര്‍ക്കെതിരെ സംഘം ചേര്‍ന്നുള്ള ആക്രമണത്തിനും കേസെടുത്തു.

മുക്കം വലിയപറന്പത്ത് സലാമും സഹോദരിയുമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം നടന്നത്. യുവാവിന് തലയ്ക്കും മൂക്കിനും പരുക്കുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ബൈക്കില്‍ എത്തിയതായിരുന്നു യുവാവ്. ബൈക്കില്‍ സഞ്ചരിച്ച ഇവരെ ചോദ്യം ചെയ്ത ഗുണ്ടകള്‍ ഇരുവരെയും മര്‍ദ്ദിച്ചു. തങ്ങള്‍ സഹോദരങ്ങളാണെന്ന് അറിയിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്ന് യുവാവ് പറഞ്ഞു.

മുക്കത്താണു സദാചാര ഗുണ്ടകൾ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ചത്.പാലക്കാട് കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ ഒരു മധ്യവയസ്‌കനും അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.