കടുത്ത വിമര്‍ശനം; വി എസ് സിപിഎം സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി
വി എസ് സിപിഎം സമ്മേളനത്തിന്റെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.പ്രതിനിധികളുടെ കടുത്ത വിമര്‍ശനത്തിനിടെയാണു വി.എസ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്.വി എസിനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര കമ്മിറ്റി രണ്ടു നീതി നടപ്പാക്കുന്നു എന്നതടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് അചുതാനന്ദന്‍ വേദിയില്‍ നിന്നിറങ്ങിയത്. സമ്മേളന വേദി വിട്ട വി എസ് പുന്നപ്രയിലെ വീട്ടിലേക്കാണ് പോയത്.
പിണറായി വിജയന്‍ അവതരിപ്പിച്ച സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി എസിനെതിരേ കടുത്ത വിമര്‍ശനമാണുണ്ടായത്. വി എസ് പാര്‍ട്ടിവിരുദ്ധനെപ്പോലെ പെരുമാറുന്നെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം
വിഎസ് ഇന്ന് പ്രകാശ് കാരാട്ടിനെ സന്ദര്‍ശിച്ചിരുന്നു. തനിക്ക് സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വി എസ് കാരാട്ടിനോട് പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെതിരെ റിപ്പോര്‍ട്ടില്‍ എഴുതിയത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തതിനെ പറ്റി ആരും അന്വേഷിക്കുന്നില്ല.ഞാന്‍ ചെയ്തതെല്ലാംപറഞ്ഞതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും വിഎസ് പ്രകാശ് കാരാട്ടിനെ ധരിപ്പിച്ചു