ആവശ്യകഴിഞ്ഞാല്‍ പരസ്യമായി വില്‍ക്കും, ഐഎസ് ഭീകരര്‍ വിവാഹം ചെയ്ത സ്ത്രീകളുടെ സ്ഥിതി അതിദയനീയം

single-img
19 February 2015

unable-bear-constant-rape-torture-yazidi-womanbeing-used-sex-slave-by-isis-has-begged-westഐഎസ് ഭീകരര്‍ ഏറ്റവും വലിയ ക്രൂരന്‍മാരെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുമ്പോള്‍ അവര്‍ വിവാഹം ചെയ്ത സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെ വിവാഹം ചെയ്യുന്ന യുവതിമാര്‍ ഇരയാകുന്നത് ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്കാണെന്നാണ് മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. . റക്കയില്‍ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഐ.എസ് ഭീകരര്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ച ശേഷം വില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വിവാഹത്തിന് ശേഷം ക്രൂരമായ മര്‍ദ്ദനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണ്മമായും നിഷേധിക്കുന്നു. ബന്ധുവായ പുരുഷനോടൊപ്പം പോലും ജോലി ചെയ്യാനോ സഞ്ചരിക്കാനോ ഇവര്‍ക്ക് അവകാശമില്ല.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വന്‍ തോതില്‍ പണം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ഭീകരര്‍ സ്വന്തമാക്കുന്നത്. ശാരീരികമായ അതിക്രമത്തിന് വിധേയരായി സ്ത്രീകള്‍ ആസ്പത്രിയില്‍ ചികില്‍സ തേടുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഐ.എസ് ഭീകരര്‍ രാക്ഷസന്‍മാരെ പോലെയാണെന്നും അവര്‍ വിചിത്രമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാനാണ് ഭീകരര്‍ ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.