21 ക്രൈസ്തവരെ ഐ.എസ് ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തി

single-img
16 February 2015

isis_1ഐഎസിന്റെ കൊടും ക്രൂരത. 21 കൈസ്തവരെ തലയറുത്തു കൊലപ്പെടുത്തിയ ഐഎസ് ഭീകരരുടെ ക്രൂരമുഖം വീണ്ടും ലോകമനസാക്ഷിയെ ഞെട്ടിച്ചു. ലിബിയയില്‍ ട്രിപ്പോളിക്ക് സമീപമുള്ള ഒരു കടല്‍ തീരത്തുവച്ചാണ് ഈജിപ്റ്റുകാരായ 21 ക്രൈസ്തവരുടേയും തലയറുത്തത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികളുടെ വെബ്‌സൈറ്റിലൂടെയാണ് പുറത്തു വന്നത്. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചാണ് ബന്ധികളെ തീരത്തേക്ക് വരിവരിയായി കൊണ്ടുവന്നശേഷം ഇവരെ മുട്ടിന്‍മേല്‍ നിര്‍ത്തി കഴുത്തില്‍ തീവ്രവാദികള്‍ കത്തി വച്ചു. തീവ്രവാദികളില്‍ ഒരാള്‍ ഇതിന് ശേഷം ഇങ്ങനെ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. ”കുരിശുയുദ്ധം നടത്തിയവരെ നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പോരാടുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നിങ്ങള്‍ക്ക് എതിരേയും പോരാടും. ഷേയ്ക്ക് ഒസാമ ബില്‍ ലാദനേ നിങ്ങള്‍ കൊന്നശേഷം കെട്ടിതാഴ്ത്തിയ ഈ കടലില്‍ ഇതാ ഞങ്ങള്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്തവും കലര്‍ത്തുന്നു.”

ജൗജിപ്റ്റിലും മറ്റു രാജ്യങ്ങളിലും മുസ്‌ലീം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പകരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഐഎസിന്റെ വാദം.
അള്ളാഹുവിന്റെ കൃപയാല്‍ ഞങ്ങള്‍ റോം പിടിക്കുമെന്നും തീവ്രവാദികളുടെ വെബ്‌സൈറ്റില്‍ വന്ന വീഡിയോയില്‍ പറയുന്നു. ഈജിപ്റ്റിലെ കോപ്റ്റിന്‍ സഭാ വിഭാഗത്തില്‍പ്പെടുന്നവരേയാണ് തീവ്രവാദികള്‍ വധിച്ചത്.