പാത്രയാർക്കീസ് ബാവ ഇന്ത്യ സന്ദർശത്തിനായി കേരളത്തിലെത്തി
കൊച്ചി: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രയാർക്കീസ് ബാവ സന്ദർശത്തിനായി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ എട്ടു മണിക്ക് എത്തിയ ബാവയെ ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. വൈകിട്ട് അഞ്ചിന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കുന്ന സഭാ സുന്നഹദോസിൽ അദ്ധ്യക്ഷത വഹിക്കും.
ഞായറാഴിച്ച വൈകിട്ട് 4.30 ന് കോട്ടയത്ത് നെഹ്റു സ്റ്റേഡിയത്തിൽ പൗര സ്വീകരണവും ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് സംസ്ഥാന സർക്കാർ വിരുന്ന് സൽക്കാരിന്റെ വിരുന്നിൽ പങ്കെടുക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
സർക്കാരിന്റെ അതിഥിയായെത്തുന്ന പരിശുദ്ധ പാത്രിയാർക്കീസിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 17ന് ഡഹിയിൽ രാഷ്ട്രപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി ബാവ കൂടിക്കാഴ്ച നടത്തും.