പാറ്റൂര്‍ ഭൂമിയിടപാട്; എഡിജിപിയുടെ റിപ്പോര്‍ട്ടിന് ലോകായുക്തയുടെ വിമർശനം
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെ കുറിച്ച് എഡിജിപി ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടിന് ലോകായുക്തയുടെ വിമർശനം. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് ആവശ്യമില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് അനാവശ്യമാണെന്നും. സംഭവത്തില്‍ എഡിജിപി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപി ജേക്കബ് തോമസ് നല്‍കിയ പുതിയ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കുടാതെ റിപ്പോര്‍ട്ടിൽ പുതിയതായി ആരുടെ പേരും ഇല്ലെന്ന് അറിയിച്ചു. എന്നാല്‍ മാദ്ധ്യമങ്ങളില്‍ വന്നതു പോലെ ആരുടെയും പേരുകല്‍ റിപ്പോര്‍ട്ടിലില്ല. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മല്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്നായിരുന്നു വിജിലല്‍സ് നല്‍കിയ പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്. 24 പേജുള്ള റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന റിപ്പോര്‍ട്ടും തെളിവുകളും വിജിലന്‍സ് എഡിജിപി ലോകയുക്തക്ക് നേരത്തെ നല്‍കിയിരുന്നു.