പാറ്റൂര്‍ ഭൂമി കയ്യേറ്റം; വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത വെള്ളിയാഴിച്ച പരിഗണിക്കും

single-img
6 February 2015

umman-chandy_2_2011-12-29-01-12-54-lതിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത വെള്ളിയാഴിച്ച പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ എന്നിവരുടെ പേരടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എഡിജിപി ലോകായുക്തയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ടും ലോകായുക്തയ്ക്കു മുന്നിലുണ്ട്.

കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ലോകായുക്ത തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ്, കൂടുതല്‍ തെളിവുകളുമായി ബുധനാഴ്ച വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തില്‍ പങ്ക് ഉണ്ടെന്നും.

പാറ്റൂര്‍ ഭൂമിയിലെ ജലഅതോറിറ്റിയുടെ അവകാശം വ്യക്തമാക്കുന്ന രേഖകള്‍ ജലഅതോറിറ്റി എംഡി തന്നെ നശിപ്പിച്ചെന്നും. വിവാദങ്ങളുണ്ടായിട്ടും പ്രദേശത്ത് ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും. ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഭൂമി അളന്നു തിരിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷക കമ്മിഷന്‍, പാറ്റൂരിലെ ഭൂമികയ്യേറ്റം സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ലോകായുക്തയ്ക്ക് നല്‍കിയിട്ടുള്ളത് എന്നാണ് വിവരം.