തായ്‌വാനില്‍ വിമാനം നദിയിൽ തകര്‍ന്നുവീണ് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു
തായ്‌പെയ്: തായ്‌വാനില്‍ വിമാനം നദിയിൽ തകര്‍ന്നുവീണ് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 58 പേരുമായി തായ്‌പെയില്‍ നിന്ന് കിന്‍മെനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ് ഏഷ്യ എയര്‍വേസിന്‍റെ ജി ഇ – 235 എന്ന വിമാനമാണ് തകര്‍ന്നത്. രണ്ട് കുട്ടികൾ ഉൾപ്പടെ പതിനാറ് പേരെ രക്ഷപെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും എന്നാണ് അറിയുന്നത്. പാലത്തിൽ ഇടിച്ച ശേഷമാണ് വിമാനം കീലങ് നദിയിലേക്ക് പതിച്ചത്. മറ്റുള്ളവർ വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ വിമാനം നദിയിലേക്ക് വീഴുന്നതിന് മുമ്പ് റോഡില്‍ ഇടിച്ചിറങ്ങി കാര്‍ തകര്‍ത്തിരുന്നു.
കഴിഞ്ഞ ജൂലൈയിൽ കൊടുങ്കാറ്റിനെ തുടർന്ന് ട്രാൻസ് ഏഷ്യാ വിമാനം വീടുകൾക്കിടയിൽ തകർന്ന് വീണ് 48 പേർ മരിച്ചിരുന്നു.