സിസേറിയനുള്ള ഒരുക്കത്തിനിടെ പ്രസവം നടന്നത് നഴ്സുമാർ ശ്രദ്ധിച്ചില്ല; നവജാത ശിശു തറയില്‍ വീണ് മരിച്ചു
നഴ്സുമാർ അശ്രദ്ധ കാണിച്ചതിനെ തുടർന്ന് നവജാത ശിശു പൊക്കിള്‍ കൊടിയോട് കൂടി തറയില്‍ വീണ് മരിച്ചു. ചൈനയിലെ ലിയാങ് സിറ്റി സ്വദേശിനിയായ നാല്‍പത്തഞ്ചുകാരിക്കാണ് ഡോക്ടറുടെയും നഴ്സുമാരുടെയും അശ്രദ്ധ കൊണ്ട് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. മാതാവിനെ സിസേറിയന്‍ നടത്തുവാന്‍ മാറ്റുന്ന തിരക്കിലാണ് നഴ്സുമാര്‍ പ്രസവം അറിയാതെ പോയത്. ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്തു വന്ന കുഞ്ഞ് തലയിടിച്ച് തറയില്‍ വീഴുകയായിരുന്നു.
സിസേറിയന്‍ നടത്തുന്നതിനായി വീല്‍ചെയറില്‍ കൊണ്ടു പോവുന്നതിനിടയില്‍ പ്രസവം നടന്ന് കുഞ്ഞ് താഴെ വീഴുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊക്കിള്‍ കൊടി ബന്ധം വേര്‍പ്പെട്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാതെ നഴ്സുമാര്‍ വീണ്ടും വീല്‍ചെയര്‍ ഉന്തുമ്പോള്‍ കുഞ്ഞിനെ വലിച്ചിഴക്കുന്ന രംഗങ്ങളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അല്‍പ നിമിഷങ്ങള്‍ക്ക് ശേഷമാണ് രക്തമൊഴുകുന്നത് നഴ്സുമാരുടെ ശ്രദ്ധയില്‍ പെടുന്നത്.
നഴ്സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും സിസേറിയന്‍ നിര്‍ദേശിച്ച ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.