ഇടിക്കാനും തല്ലാനുമൊന്നും ഞങ്ങളില്ലേ………………….കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോയ ബസ്സിലെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ചൂടുവെള്ളം കുടുപ്പിച്ചു

single-img
3 February 2015

red-school-bus-hiഒരു അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറോട് അല്‍പം വ്യത്യസ്ഥമായി പ്രതികരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എഴുപുന്നക്കാര്‍. ഈ നാട്ടുകാര്‍ വേറിട്ട് പ്രതികരിച്ചപ്പോള്‍ അതൊരിക്കലും ആ ബസിന്റെ ഡ്രൈവര്‍ മറക്കാനുമിടയില്ല. കാല്‍നടയാത്രികനെ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോയ ബസ്സ് തിരികെ എത്തിയപ്പോള്‍ നാട്ടുകാര്‍ ബസ്സ് തടഞ്ഞ് ഡ്രൈവറെ ചൂടുവെള്ളം കുടിപ്പിച്ചു. എറണാകുളം-ചേര്‍ത്തല റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ എഴുപുന്ന സ്വദേശിയായ ഡ്രൈവര്‍ക്കാണ് ജനകീയശിക്ഷ അനുഭവിക്കേണ്ടിവന്നത്. എഴുപുന്ന കോങ്കേരിപ്പാലത്തിനു സമീപമാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

 

 

എഴുപുന്ന മൂലക്കാത്തറ അഭിലാഷിനെ(34)യാണ് ബസ്സ് ഇടിച്ചുവീഴ്ത്തിയത്. ഇയാളെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ നാട്ടുകാര്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അഭിലാഷിനെ ഇടിച്ചശേഷം നിര്‍ത്താതെ ബസ്സ് തിരികെ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാര്‍ കയ്യില്‍ കരുതിയിരുന്ന ചൂടുവെള്ളം ഡ്രൈവറെ ബലമായി കുടിപ്പിക്കുകയും ചെയ്തു. ഇരുപതു മിനിട്ടോളം പിടിച്ചിട്ടശേഷമാണ് ബസ്സ് പിന്നീട് യാത്ര തുടര്‍ന്നത്.