നെടുമ്പാശേരിയിൽ എത്തിയ നൈജീരിയന്‍ ബാലന് എബോളയെന്ന് സംശയം

single-img
2 February 2015

ebola-virusകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തി എത്തിയ നൈജീരിയന്‍ സ്വദേശിയായ കുട്ടിക്ക് എബോളയെന്ന് സംശയം. കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ന്യൂമോണിയയ്ക്ക് ചികില്‍സ തേടിയാണ് കുട്ടിയും മാതാപിതാക്കളും കേരളത്തില്‍ എത്തിയത്.

കുട്ടിക്ക് കടുത്ത പനിയുണ്ടായിരുന്നതാണ് അധികൃതരില്‍ എബോളയെക്കുറിച്ച് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്ന പ്രത്യേക ചികിത്സാകേന്ദ്രത്തില്‍ പ്രാഥമിക പരിശോധന നടത്തി. പനി കൂടാതെ എബോളയുടെ മറ്റ് ലക്ഷണങ്ങളും കുട്ടിക്ക് ഉണ്ടെന്ന് അധികൃതര്‍ സൂചന നല്‍കി. മാതാപിതാക്കളോടൊപ്പമാണ് ഒന്‍പതുകാരന്‍ പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിയത്.