ഒബാമയേയും മോദിയേയും ഭീകരാക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിന് ബിജെപി പ്രവർത്തകർ പൂജനടത്തി
വാരണാസി:അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും നരേന്ദ്രമോദിയേയും ഭീകരാക്രമണത്തിൽ നിന്നും രക്ഷിക്കാൻ ബിജെപി പ്രവർത്തകർ പൂജനടത്തി. വ്യാഴാഴ്ച വാരണാസിയിൽ വെച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പൂജ. മോഡി- ഒബാമ മൈത്രി മഹായഗ്ന എന്നുപേരിട്ട പൂജയില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ക്ക് ഭീകരാക്രമണത്തിനെതിരെ പോരാടാനുള്ള കഴിവുകള്‍ നല്‍കണേയെന്നായിരുന്നു പ്രാര്‍ത്ഥന.
പൂജ നടത്തുന്നതിനായി മോദിയുടെ ലോകസഭാമണ്ഡമായ വാരണാസിയെയാണ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത്. കാരണം മോദി സര്‍കാരിന്റെ പല ജനസേവനപരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചത് വാരണാസിയാണ്. ഗംഗാതീരത്ത് നടന്ന പരിപാടിക്ക് ബിജെപിയുടെ ഗംഗാപ്രദേശഘടകമാണ് നേതൃത്വം നല്‍കിയത്. സ്വാമി പരംഹന്‍സ് മുഖ്യകാര്‍മികത്വം വഹിച്ചപ്പോള്‍ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിചേര്‍ന്നു.
പൂജ കൊണ്ട് തങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്ന കാര്യം ഒബാമയെ അറിയിക്കുവാന്‍ പ്രവര്‍ത്തകര്‍ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട. നൂറോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മഹായഗ്നയിലൂടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭീകരാക്രമണത്തിനെതിരെ പൊരുതാനുള്ള ശക്തി നല്‍കുന്നതിനും. കൂടാതെ ഭരണം ദൃഢപ്പെടുത്തുന്നതിനുമാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതെന്ന് ബിജെപിയുടെ മാധ്യമവക്താവ് അറിയിച്ചു.