ബിജു രമേശ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകള്‍ സത്യമല്ലെന്ന് ബാര്‍ ഉടമ

single-img
21 January 2015

km-mani.jpg.image.784.410കൊച്ചി: ബിജു രമേശ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകള്‍ വാസ്തവമല്ലെന്ന് എലഗന്‍സ് ബാര്‍ ഉടമ ബിനോയ്. മന്ത്രി കെഎം മാണിക്ക് പണം കൊടുക്കുകയോ, അദ്ദേഹവുമായി സംസാരിക്കുകയോചെയ്തിട്ടില്ലെന്ന് ബിനോയ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് താന്‍ കെ.എം മാണിക്ക് രണ്ടു കോടി രൂപ കൈമാറിയെന്ന  ആരോപണം തെറ്റാണെന്നും. താന്‍ ഇന്നുവരെ മന്ത്രി മാണിയെ കണ്ടിട്ടില്ല. അദ്ദേഹത്തിന് നല്‍കാനായി ആരുടെയും പക്കല്‍ പണം കൊടുത്തുവിട്ടിട്ടുമില്ലെന്ന് ബിനോയ് പറഞ്ഞു.

സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മുതലെടുപ്പ് നടത്താനാണ് ബിജു ശ്രമിക്കുന്നത്. ബിജു രമേശ് പുറത്തുവിട്ടത് ബാര്‍ ഉടമകളുടെ നേതൃയോഗത്തിലെ സംഭാഷണമല്ല. ബിജു പറഞ്ഞതുപോലുള്ള യോഗം ചേര്‍ന്നതായി തനിക്ക് അറിയില്ലെന്നും. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മെംബറാണ് താനും. ഔദ്യോഗിക യോഗമാണെങ്കില്‍ അതില്‍ താനും ഉണ്ടാകുമായിരുന്നു എന്നും ബിനോയ് പറഞ്ഞു. ബാര്‍ ഉടമകളില്‍ ചിലരുടെ സ്വകാര്യ സംഭാഷണമാണത്.

ബിജു രമേശ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭാഷണങ്ങള്‍ തെളിവാണെന്ന് തനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന 16 മണിക്കൂറുള്ള സംഭാഷണം പുറത്ത് വിട്ടാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സംഭാഷണങ്ങള്‍ ഇത്തരത്തില്‍ റെക്കോഡ് ചെയ്ത് മുതലെടുപ്പ് നടത്തുന്നത് മാന്യതയല്ലെന്നും ബിനോയ് വ്യക്തമാക്കി.