തരൂരിനെതിരെ സഹായിയുടെ നിര്‍ണ്ണായക മൊഴി; താന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് സുനന്ദ മരിക്കുന്നതിന് മുമ്പ് തരൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു

single-img
9 January 2015

SHASHI_THAROOR_18_1_2014

മുന്‍കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴി. തരൂരിന്റെ സഹായിയായ നാരായണ്‍ സിംഗാണ് ഡല്‍ഹി പോലീസിന് വ്യാഴാഴ്ച്ച മൊഴി നല്‍കിയത്. സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യുവാന്‍ സഹായിച്ചിരുന്ന സുനില്‍ സാബ് എന്നയാള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് നാരായണ്‍സിംഗിന്റെ മൊഴിയില്‍ പറയുന്നു.

അതിനെതുടര്‍ന്ന് മരിക്കുന്നതിന് മുമ്പ് സുനന്ദ തരൂരിനെ ഫോണില്‍ വിളിക്കുകയും താന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ പ്രശ്‌നത്ിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിംഗ് മൊഴി നല്‍കി. മുമ്പ്് കേസുമായി ബന്ധപ്പെട്ടു നാരായണ്‍ സിംഗിനെ പോലീസ് 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്ന് നിര്‍ണായകമായ മൊഴികള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.