വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല; മുന്‍ ബി.ബി.സി ചാനല്‍ അവതാരകയെ താൻ വിവാഹം കഴിച്ചെന്ന് ഇംറാന്‍ ഖാൻ
ഇസ്ലാമാബാദ്: മുന്‍ ബി.ബി.സി ചാനല്‍ അവതാരക രെഹം ഖാനുമായുള്ള തന്റെ വിവാഹം നടന്നതായി പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവുമായ ഇംറാന്‍ ഖാൻ സമ്മതിച്ചു. ഇസ്ലാമാബാദിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇംറാന്‍ വിവരം പുറത്തുവിട്ടത്. വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
62കാരനായ ഇംറാന്‍െറയും 41കാരിയായ രെഹമിന്‍െറയും രണ്ടാം വിവാഹമാണിത്. 2004ലാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിനു ശേഷം ബ്രിട്ടനില്‍ താമസിക്കവേയാണ് രെഹം ബി.ബി.സിയില്‍ സൗത് ടുഡെ എന്ന പ്രാദേശിക പരിപാടിയുടെ അവതാരകയായി പ്രവര്‍ത്തിച്ചത്. സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് വിവാഹത്തെ എതിര്‍ത്തിട്ടും തീരുമാനവുമായി ഇംറാന്‍ മുന്നോട്ടു പോവുകയായിരുന്നു.
ഇംറാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതിനാല്‍ തന്‍െറ പേരിനൊപ്പമുള്ള ഖാന്‍ എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയാണെന്ന് നേരത്തെ അദ്ദേഹത്തിന്റെ മുൻ ഭാര്യ ജമീമ വ്യക്തമാക്കിയിരുന്നു.