ഉത്തർ പ്രദേശിൽ സമാജ്‌വാദി എം.എൽ.എക്ക് കൊലപാതകക്കേസിൽ ജീവപര്യന്തം തടവ്

single-img
6 January 2015

upഉത്തർ പ്രദേശിൽ സമാജ്‌വാദി എം.എൽ.എ കപ്താൻ സിംഗ് രാജ്പുതിനെയും സഹോദരനെയും കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് വിധിച്ചു. 2002 ഏപ്രിൽ 20ന് ജലൗൻ ജില്ലയിൽ കിഷൻ ദൂബെ എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് തിങ്കളാഴ്ച പ്രത്യേക കോടതി വിധിയുണ്ടായത്.

 

കപ്താനും സഹോദരൻ ലക്ഷ്മൺ സിംഗും മറ്റ് ഒന്പത് പേരും ചേർന്ന് കിഷൻ ദൂബെയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാൽ ഏഴ് പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ കപ്താനെയും സഹോദരനെയും പൊലീസ് ജയിലിലേക്ക് മാറ്റി.