സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ശശി തരൂരിനെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്. സുനന്ദയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വിഷം എങ്ങനെയാണ് ഉള്ളിൽ ചെന്നതെന്ന് വ്യക്തമല്ലെന്നും. കൂടുതല്‍ സാംപിളകള്‍ വിദേശത്തയച്ച് പരിശോധിക്കും. കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.
സുനന്ദയുടെ ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.