കേരളത്തിലെ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയെ സഹായിക്കാൻ കേന്ദ്രം തയ്യാർ ആകുന്നു
കേരളത്തിലെ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയെ സഹായിക്കാൻ കേന്ദ്രം തയ്യാർ ആകുന്നു . പദ്ധതിക്ക് ആവശ്യമായ തുകയുടെ പകുതി വഹിക്കാമെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര റയില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയിലായതോടെ പദ്ധതി മുടങ്ങുമെന്ന അവസ്ഥയിലായിരുന്നു.
പദ്ധതിയുടെ 50% കേന്ദ്രം വഹിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അനൂകൂല നിലപാടുണ്ടായിരുന്നില്ല. നിലവിൽ പദ്ധതിയില്‍ പങ്കാളിയാകാന്‍ തയാറാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം ചന്ദ്രശേഖര്‍ നടത്തിയ ചര്‍ച്ചയിലാണ് പകുതി തുക വഹിക്കാന്‍ തയാറാണെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയത്.
തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ദേശിച്ചിട്ടുള്ളത് . മുംബൈ റെയില്‍ വികാസ് കോര്‍പറേഷനാണ് പദ്ധതി രൂപരേഖ തയാറാക്കിയത . 3330 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.