രാവണൻ ഘാസിയാബാദിൽ നിന്നുള്ള ദളിതനായിരുന്നെന്ന് സുബ്രമണ്യൻ സ്വാമി
29 December 2014
വാരണാസി: രാവണൻ ഘാസിയാബാദ് സ്വദേശിയായ ദളിതനാണെന്ന് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ ചരിത്ര പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് മൊത്തം അവാസ്ഥവമാണെന്നും കേന്ദ്രസർക്കാർ ഇടപെട്ട് മാറ്റങ്ങൾ വരുത്തണമെന്നും സ്വാമി പറഞ്ഞു. താൻ നടത്തിയ ചരിത്ര ഗവേഷണത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത് രക്ഷസരാജാവായ രാവണനും അദ്ദേഹത്തിന്റെ ഭാര്യ മണ്ഡോദരിയും ഘാസിയാബാദിൽ നിന്നുള്ള ദളിത് സമുദായത്തിൽപ്പെട്ടവാരാണെന്നും.
ഭഗവാൻ ശിവന്റെ അനുഗ്രഹത്തെ തുടർന്നാണ് രാവണൻ കുബേരനിൽ നിന്നും ലങ്ക പിടിച്ചെടുത്തതെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സമൂല മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.