അസമിൽ ബോഡോ തീവ്രവാദികൾ 7 വയസ്സുകാരനു നേരെ 7 തവണ വെടി ഉതിർത്തു
26 December 2014
അസമിൽ ബോഡോ തീവ്രവാദികൾ 7 വയസ്സുകാരനു നേരെ 7 തവണ വെടിവെച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗോഹാട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ശരീരത്തിൽ നിന്നും 7 വെടിയുണ്ടകൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിട്ടുണ്ട്. പൊക്രിഗുരി ജില്ലയിലെ താമസക്കാരനായ തൊഡുവിന് നേരെയാണ് തീവ്രവദികൾ ദാക്ഷണ്യരഹിതമായി വെടിവെച്ചത്. കുട്ടിയുടെ മാതാവ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. തൊഡുവിന്റെ മുഖത്തും നെഞ്ചിലും കാലിലും വെടിയേറ്റിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിൽ 100ലേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.