വി.എം.സുധീരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.മുരളീധരൻ എം.എൽ.എ രംഗത്ത്
താൻ വന്ന വഴി മറന്നിട്ടില്ലെന്ന് കെ.മുരളീധരൻ എം.എൽ.എ . പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്ന ശീലം തനിക്ക് ലഭിച്ചത് അച്ഛൻ കരുണാകരനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തിൽ സുധീരന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിലപാടുകൾ വിപരീതഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അല്ലാതെ അദ്ദേഹത്തെ വിമർശിച്ചിട്ടില്ല. തന്നെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സുധീരൻ വളരെയധികം പരിശ്രമിച്ചു. അതിന് എനിക്ക് നന്ദിയുണ്ട്.
അക്കാര്യം താൻ എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. സുധീരൻ വിമർശിക്കപ്പെട്ട കാലത്താണ് താൻ അദ്ദേഹത്തെ പോയി കണ്ടത്. സുധീരന്റെ ഇപ്പോഴത്തെ ചില നിലപാടുകൾയുദ്ധം നയിച്ച ആൾ തന്നെ തോൽവി സമ്മതിച്ച പ്രതീതിയാണ് ഉണ്ടാക്കിയത് എന്നും മുരളി പറഞ്ഞു. കോഴിക്കോട് കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.