ഗായകനെ ഭാര്യ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ കുഴിച്ചു മൂടി
പഞ്ചാബി ഗായകനെ ഭാര്യ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ കുഴിച്ചു മൂടി. 35 കാരിയായ ബിന്ദർ കൗറാണ് പഞ്ചാബി ഗായകനായ ലാഭ് സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ ആറടി നീളത്തിൽ കുഴിയെടുത്ത മറവ് ചെയ്തത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിവാഹ മോചിതയായ കൗറും ലാഭ് സിങ്ങും തമ്മിൽ 2006 ലാണ് ഒന്നിച്ചുള്ള ജീവിതം ലുധിയാനയിൽ ആരംഭിക്കുന്നത്. 2012ൽ ഭർത്താവിനെ അവിഹിതബന്ധം ആരോപിച്ച് കൗർ കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെ കുഴിച്ചിട്ട ശേഷം തറ നന്നക്കിയ ശേഷം കൗർ അമൃതസറിലേക്ക് താമസം മാറുകയായിരുന്നു.
2012 മുതൽ ലാഭ് സിങ്ങിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത് ഇദ്ദേഹത്തിന്റെ ആരാധകരിൽ ആഘാതമായിരുന്നു. ലാഭ് സിങ്ങിന്റെ തീരോധാനത്തിൽ സംശയം തോന്നിയ സഹോദരങ്ങൾ കൗറിനെതിരെ പരാതി നൽകുകയുണ്ടായി. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗർ കൊലപാതക രഹസ്യം വെളിപ്പെടുത്തിയത്. ലാഭ് സിങ്ങിന്റെ അസ്ഥികൂടം പോലീസ് വീട്ടിൽ നിന്നും വീണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴിച്ച പോലീസ് കൗറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.