പി.കൃഷ്ണപിള്ളയുടെ സ്‌മാരകം തകർത്ത സംഭവത്തിൽ പാർട്ടി നിലപാട് തള്ളി വി.എസ്. രംഗത്ത്

single-img
7 December 2014

vsകൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ ഗൂഢാലോചന നടന്നത് സർക്കാരിന്റെ ഒത്താശയോടെയാണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ  . ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത് എന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

സ്മാരകം തകർത്തതിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടി എടുത്തത് കീഴ്ഘടകങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ഒരിക്കലും കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ കഴിയില്ല, കൃഷ്ണപിള്ളയും ഇ.കെ.നായനാർ തലശേരി പപ്പൻ തുടങ്ങിയവരൊക്കെ ഒളിവിൽ കഴിഞ്ഞ പ്രദേശമാണ് ആലപ്പുഴ. കമ്മ്യൂണിസ്റ്റുകാർക്ക് അവിടെയുള്ള സ്വാധീനം ഇല്ലാതാക്കുകയാണ് ആക്രമണത്തിന് പിന്നിലെന്നും വി.എസ് പറഞ്ഞു.