ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് സെക്സ് ടൂറിസം: ജില്ലാ ഭരണകൂടം നിരീക്ഷണം ആരംഭിക്കുന്നു
1 September 2014
ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് സെക്സ് ടൂറിസം നടക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ജില്ലാ ഭരണകൂടം നിരീക്ഷണം ആരംഭിക്കുന്നു . സെപ്തംബർ മുതൽ പൊലീസും തുറമുഖ വകുപ്പും സംയുക്തമായി സ്ക്വാഡിനെ രൂപീകരിച്ച് ഹൗസ് ബോട്ടുകളിൽ റെയ്ഡ് നടത്തുമെന്ന് ജില്ലാ കളക്ടർ എൻ. പത്മകുമാർ അറിയിച്ചു.
ഹൗസ് ബോട്ട് മേഖലയിൽ ആവശ്യമായ രീതിയിലുള്ള നിരീക്ഷണം നടക്കുന്നില്ലെന്ന് എഡിജിപി പറഞ്ഞതായി പത്മകുമാർ പറഞ്ഞു. സെക്സ് ടൂറിസത്തിനെതിരെ നടപടിയെടുക്കണമെന്നും ഹൗസ് ബോട്ടുകൾ ആരൊക്കെയാണ് വാടകയ്ക്കെടുക്കുന്നതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സെക്സ് ടൂറിസത്തിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇല്ലാതാക്കാൻ ഗവൺമെന്റ് ഒപ്പം സഹകരിക്കുമെന്നും ഹൗസ് ബോട്ട് ഓപ്പറേറ്റർമാർ വ്യക്തമാക്കി.