പശ്ചിമബംഗാളില്‍ സ്കൂല് കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പിഴ മൂന്ന് കുടം മദ്യം

single-img
3 June 2014

Screenshot_45പശ്ചിമബംഗാളില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതികള്‍ക്ക് പിഴശിക്ഷ വിധിച്ചത് മൂന്നുകുടം കള്ള്(ഹാദിയ).ബീര്‍ഭൂം ജില്ലയിലാണ് ‘സലീഷി സഭ’ എന്ന പ്രാകൃതകോടതിയുടെ നേതൃത്വത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.വ്യാഴാഴ്ചയാണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

ബലാത്സംഗം നടന്നത് പെൺകുട്ടിയുടെ പിതാവ് ഗ്രാമമുഖ്യനെ അറിയിച്ചിരുന്നു.എന്നാല്‍ സംഭവം ഗ്രാമത്തിലെമാത്രം വിഷയമാണെന്നും സലീഷി സഭയില്‍മാത്രമേ പരിഹാരം തേടാവൂ എന്നും ഗ്രാമമുഖ്യനായ ബുംഗു മുര്‍മു പെണ്‍കുട്ടിയുടെ അച്ഛനോട് നിര്‍ദേശിച്ചു. പോലീസില്‍ പരാതി നല്‍കിയാല്‍ ഇവരുടെ വീട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.Screenshot_46

ആരോപണവിധേയരായ യുവാക്കളെ ‘സലീഷി സഭ’ വിളിച്ചുവരുത്തി വിചാരണയ്ക്ക് ശേഷം മൂന്ന് കുടം’ഹാദിയ’ എന്ന നാടന്‍മദ്യം പിഴ ഈടാക്കി അവരെ വിട്ടയയ്ക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ അച്ഛന്‍ മൊഹമ്മദ്ബസാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്.വിചാരണ നടത്തിയവര്‍ പ്രതികള്‍ കൊണ്ടുവന്ന മദ്യം പങ്കിട്ടുകഴിച്ചുവെന്നും ശനിയാഴ്ച വിചാരണ നടന്നുവെന്നും ഗ്രാമവാസികൾ അറിയിച്ചു എന്നാൽ സലീഷി സഭയുടെ വിചാരണയെപ്പറ്റി പരാതിയില്‍ പറയാത്തതിനാല്‍ നടപടിയെടുക്കാനാകില്ലെന്നാണ് പോലീസ് നിലപാട്.