നാടകം തുടരുന്നു;അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ ഇന്നും സരിത കോടതിയിൽ എത്തിയില്ല
അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ സരിത നായര്‍ ഇന്നും കോടതിയിൽ എത്തിയില്ല.നെഞ്ച് വേദന മൂലം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാരണം പറഞ്ഞാണ് മൊഴി നല്‍കുന്നതില്‍ നിന്നും സരിത വിട്ടു നിന്നത്. കോടതിയിൽ സരിത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി
ആറാം തവണയാണ് മൊഴി നല്‍കുന്നതില്‍ നിന്നും സരിത വിട്ടു നില്‍ക്കുന്നത്.മൊഴി നല്‍കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് കോടതി സരിതയെ നേരത്തേ താക്കീത് ചെയ്തിരുന്നു.നടക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുമെന്ന് പറഞ്ഞ് സരിത അഭിഭാഷകനൊപ്പം ആശുപത്രിയിൽ എത്തിയത് ഇ-വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ 2.45 നു കേസ് പരിഗണിച്ചപ്പോൾ സരിത ചികിൽസയിൽ ആണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്,എന്നാൽ ഇന്ന് സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 4.30 അഡ്മിറ്റ് ചെയ്തെന്നാണു പറയുന്നത്.
അതേസമയം പരാതിയില്‍ രഹസ്യമൊഴി നല്‍കാന്‍ സരിതയ്ക്ക് വീണ്ടും സാവകാശം കോടതി അനുവദിച്ചു.ജൂണ്‍ മൂന്നിന് സരിത ഹാജരായി മൊഴി നല്‍കണമെന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.വിഷ്ണു ഉത്തരവിട്ടു.