സരിത നായര്‍ ആശുപത്രിയില്‍

single-img
28 May 2014

Sarithaനെഞ്ചുവേദനയെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ അഭിഭാഷകനോടൊപ്പം ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് രക്തപരിശോധന നടത്തിയിരുന്നു. ഹൃദയസംബന്ധിയായ ചില പരിശോധനകള്‍ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മൊഴി നല്‍കുന്നതിന് കോടതിയോട് സമയം കൂട്ടിച്ചോദിച്ചിരുന്നു. ഉച്ചകഴിഞ്ഞു കേസ് പരിഗണിച്ചപ്പോള്‍ സരിത ഹൃദയസംബന്ധമായ അസുഖം നിമിത്തം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞാണ് മൊഴി നല്‍കാന്‍ അഞ്ചു ദിവസത്തെ സാവകാശം അഭിഭാഷകന്‍ ചോദിച്ചത്. പക്ഷേ, അപേക്ഷ കോടതി നിരസിച്ചിരിക്കുകയാണ്.