വിവാഹവേദിയില്‍ വധുവിനെ കാമുകൻ വെടിവെച്ചു കൊന്നു
9 May 2014
ചതിച്ച് മറ്റൊരു വിവാഹത്തിന് സമ്മതം മൂളി എന്നാരോപിച്ച് നവ വധുവിനെ കാമുകന്‍ വെടിവെച്ചു കൊന്നു.വിവാഹ വിരുന്നിനിടടെ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ഗാല്‍ഘട്ടിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഡോക്ടര്‍ ജയശ്രീ നമദേവ് ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനിടെയാണ് ജയശ്രീയുടെ മുന്‍ കാമുകനായ അനുരാഗ് സിംഗ് സംഭവ സ്ഥലത്തെത്തിയത്. ജയശ്രീയുടെ തൊട്ടടുത്ത് എത്തിയ ശേഷം ഇയാള്‍ തോക്കെടുത്ത് വെടി വെക്കുകയായിരുന്നു.
വധുവിന്‍റെ ബന്ധുക്കള്‍ അക്രമിയെ പിടികൂടി കൈകാര്യം ചെയ്തതിനുശേഷം പൊലീസില്‍ ഏല്‍പിച്ചു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണെന്നും ജയശ്രീ തന്നെ വഞ്ചിച്ചുവെന്നും അനുരാഗ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ ഡോക്ടറായ ജയശ്രീയെ വിവാഹം ചെയ്യാനിരുന്ന രോഹിത് നമോദേവും ഡോക്ടറാണ്.