മികച്ച ഗായകനുള്ള പുരസ്കാരം നല്കിയത് ആളുമാറി
സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിവാദം വിട്ടൊഴിയുന്നില്ല.മികച്ച ഗായകനുള്ള അവാർഡ് ആളു മാറി നൽകിയെന്നാണ് പുതിയ ആരോപണം. ജന്മാന്തരങ്ങളിൽ’ എന്ന ഗാനത്തിന് കാർത്തിക്കിനാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്.എന്നാൽ പ്രദീപ് ചന്ദ്രകുമാറാണ്് ഒറീസ എന്ന ചിത്രത്തിൽ ഈ ഗാനം പാടിയത്. അവാർഡ് ആളുമാറിപ്പോയതിന് പിന്നിൽ ജൂറിക്ക് പറ്റിയ തെറ്റാണെന്ന് ഗാനത്തിന് ഈണം നൽകിയ സംഗീത സംവിധായകൻ രതീഷ് വേഗ പറഞ്ഞു.
കാർത്തിക്കാണു ആദ്യം ഈ ഗാനം പാടിയിരുന്നത്.എന്നാൽ പിന്നീട് അത് ഇഷ്ടപ്പെടാതെ വന്നപ്പോൾ പ്രദീപിനെ കൊണ്ടു വീണ്ടും പാടിക്കുകയുമായിരുന്നു. അവാർഡ് മാറിപ്പോയത് നിർഭാഗ്യകരമായിപ്പോയെി. തെറ്റ് പരിഹരിക്കുന്നതിനായി എത്രയും വേഗം ജൂറിയെ സമീപിക്കുമെന്ന് രതീഷ് വേഗ പറഞ്ഞു.
അതേസമയം നിർമ്മാതാവ് അക്കാദമിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി പറഞ്ഞു.നിർമ്മാതാവ് സമർപ്പിച്ച രേഖകളിൽ ഗായകനായി കാർത്തിക്കിന്റെ പേരാണു ഉണ്ടായിരുന്നത്.