മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ നരേന്ദ്ര മോദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്ന് രാഹുൽ ഗാന്ധി

single-img
20 April 2014

rahul_gandhiമുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തെയും നരേന്ദ്ര മോദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ഒതുക്കുകയോ ചെയ്യുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു .

 

 

വാജ്‌പേയിക്ക് ജസ്വന്ത് സിങ്ങിന്റെയോ എല്‍ കെ അദ്വാനിയുടെയോ ഗതി വരുമായിരുന്നു എന്നും വാജ്‌പേയി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങിയത് വലിയ ഭാഗ്യമായിപ്പോയി എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

 

ഇന്ത്യയിലെ ബിസിനസ്സുകാരുടെ കാവല്‍ക്കാരനാണ് മോദി എന്നും അവര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്നവരെ തഴയുന്നത് രാഹുൽ ഗാന്ധി ആരോപിച്ചു